നമ്മുടെ മത നിരപേക്ഷത എത്ര ദുര്‍ബ്ബലമാണ് എന്നത് ബാബറി മസ്ജിദ് പതനവും തുടർന്നുള്ള കോടതി വിധികളും കാണിച്ചുതരുന്നു. പള്ളി തകർത്തത് ആസൂത്രിതമായിരുന്നില്ല എന്നത് ശരിയാണ്. അതൊരു തീരുമാനമായിരുന്നു. പതിറ്റാണ്ടുകള്‍ സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കൊണ്ടുനടന്ന തീരുമാനം.
തകര്‍ക്കപ്പെട്ട ദര്‍ശനങ്ങള്‍, തീയെരിയിച്ച മഹാഗ്രന്ഥങ്ങള്‍, ആട്ടിയോടിക്കപ്പെട്ട മതങ്ങള്‍, അപര വംശങ്ങള്‍, കുഴിച്ചുമൂടപ്പെട്ട ഭാഷകള്‍. അവയ്ക്കെല്ലാം മുകളിലാണ് ബാബറിമസ്ജിദ് ഇടിച്ചു വീഴ്ത്തിയത്. ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്.
2019 നവംബറിലാണ് അയോദ്ധ്യ ഭൂമി തർക്കത്തിൽ കോടതി വിധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിനനുസരിച്ച് ഭൂമി പൂജക്കുള്ള തിയതി എല്ലാവരെയും അറിയിക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.